വൻ പ്രളയം വിശ്വാസിയോടും
അവിശ്വസിയോടും
രാഷ്ട്രീയമുള്ളവനോടും രാഷ്ട്രീയമില്ലാത്തവനോടും
വെളുത്തവനോടും കറുത്തവനോടും
പ്രതാപിയോടും തെരുവ് തെണ്ടിയോടും
ഒരുപോലെ നീതി കാണിച്ചു
മൃതിയടഞ്ഞവരെ മതാചാര പ്രകാരം സംസ്കരിക്കാൻ
വിവിധമതസ്തർ
അസ്ഥികൂമ്പാരങ്ങൾരങ്ങൾക്കിടയിൽ
തങ്ങളുടെ ആളുകളെ തിരഞ്ഞു
അസ്ഥിക്കൂടുകളിൽ മതചിഹ്നങ്ങൾ
ഇല്ലാതിരുന്നതിനാൽ
തങ്ങളുടെ ആളുകൾ ചത്തില്ലന്നു സന്തോഷിച്ചു
ആൾക്കൂട്ടങ്ങൾ പിരിഞ്ഞു തുടങ്ങി
അപ്പോഴേക്കും
അസ്ഥികളിലെ ജാതിയും മതവും
നിറവും രാഷ്ട്രീയവും
വയറിനു പിടിക്കാഞ്ഞതിനാൽ
മരക്കൊമ്പുകളിൽ കൂടിയിരുന്ന കഴുകന്മാർ
വയറിളക്കം കൊണ്ടു പൊറുതി മുട്ടാൻ തുടങ്ങി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ