2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

തിരികെ ഞാന്‍ വരും


ഗിരിസാനുക്കളില്‍ എപ്പോഴോ ഞാന്‍ 
ഉയിര്‍ക്കൊണ്ട് യാത്ര തുടങ്ങിയിരുന്നു 

വഴികൊളൊക്കെയും നനച്ചു _
കുളിര്‍പ്പിച്ചു തുടര്‍ന്ന യാത്ര.

ദാഹിച്ച ചുണ്ടുകളെ
മനസ്സുകളെ..
വേരുകളെ..
നിറച്ചു കടന്നു പോന്നു.

ഉയിരുകള്‍ തുടിച്ചു നീന്തിയ
പുളകങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല ,
എന്‍ കല്ലോലങ്ങളില്‍ .

മണ്ണിന്‍റെ ഉടലാകെ
പുളകം വിതറിയും
സ്വച്ഛന്ദമായിരുന്നു എന്‍ ദേശാടനം .

ഇന്ന്

എപ്പോഴോ എവിടെയോ
മാര്‍ഗ്ഗമധ്യത്തില്‍ എന്‍റെ കൈവഴികള്‍
നേര്‍ത്ത്.. നേര്‍ത്ത്
നൂലിഴകലായി മണ്ണിന്‍റെ ഉഷരതകളില്‍
വിലയിക്കുമ്പോള്‍ ...
അണകെട്ടിയ സ്വോര്‍ഥതകളില്‍
ശ്വോസം നിലക്കുപോള്‍..... ............
ഒട്ടു കിതച്ചെന്‍ കൈവഴി യാത്രവേളകളില്‍
സ്നിഗ്ദ്ധമാമെന്‍ ഗാത്രം _
അവന്റെ ഉചിഷ്ട്ടത്താല്‍ നിറയുമ്പോഴും
അവസാനം വരേയ്ക്കും
എന്‍റെ നീര്‍ നിഴല്‍ മുത്തുകള്‍
നിന്‍റെ ചുണ്ടിലെ
ദാഹനീരായിടും .

ഓര്‍ക്കുക
ഒരിക്കല്‍
നിന്‍ വിസ്മൃതിയില്‍ നിന്നും
വന്‍ തിരമാലയായി
തിരികെ വന്നു നിന്നെയും ഞാന്‍ മൂടും .

2012 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

പഴകിയ...ഞാനുമെന്‍ താരാട്ടും



എന്‍റെ ജീവന്‍ ഊറിക്കൂടി..
എന്നുള്ളില്‍ പറ്റിച്ചേര്‍ന്നു..
ജീവന്‍റെ നാമ്പിട്ട ക്ഷണം മുതല്‍ക്കു
എന്‍റെ രക്തവും മാംസവും പകുത്തു തന്നില്ലേ..?
ചിന്തിക്കാന്‍..,
സ്വപ്നങ്ങള്‍ ,കണ്ടു തുടങ്ങാന്‍,
എന്‍റെ മനസ്സും ..
നിന്‍ പശിയകറ്റാന്‍
എന്‍ പോക്കിള്‍ കൊടിയിലൂടെ
നിനക്കായ് പകുത്തില്ലേ ,
എന്നെ തന്നെ അന്നമായ്‌ ..?
പ്രിയമുള്ള എന്‍ സ്വര ശ്രുതി മഴകളില്‍
എനിക്കൊപ്പം നീയും നനഞ്ഞതല്ലേ..?
എന്‍ കരളിലെ ആഹ്ലാദങ്ങള്‍ ..
നിനവില്‍ നിറഞ്ഞ വിഷാദവും ....
നീയും അറിഞ്ഞതല്ലേ ...?
എന്‍ ഉടലിന്‍ പാത്രത്തില്‍ ..
എന്‍ ജീവന്‍റെ നീരില്‍ .....
നാളുകളെത്ര നിന്നെ കാത്തു ഞാന്‍. .
നിന്നെയും നെഞ്ചിലേറ്റി പറന്ന
ആ നാളുകള്‍ ഓര്‍മ്മയുണ്ടോ
ഇന്നാ ചിറകുകള്‍ ചലനമറ്റു ..
വീഴാതിരിക്കാന്‍ നിനക്ക് താങ്ങായ
ആ വിരലുകളിന്നു ദുര്‍ബലം
ഇന്നു , സഹിഷ്ണുതയുടെ വെളിമ്പുറത്തു
നീ തന്ന കിടപ്പ് മുറിക്കു നന്ദി .
പുഴുവരിക്കുന്നു എന്‍ കൈകളെങ്കിലും
ഇന്നും നിന്നെ കോരിയെടുക്കാന്‍ കൊതിയുണ്ട് ..
ദാഹത്താല്‍ വരളുന്നു ചുണ്ടുകളെങ്കിലും
ഇനിയും നിന്നെ ഉമ്മ വച്ചിടാന്‍ കൊതിയുണ്ട് ..
വരണ്ടു വിണ്ടു കീറി സ്വരമെങ്കിലും
കൊതിയുണ്ട്
നെഞ്ചോടു ചേര്‍ത്ത്
നീ മറന്ന ആ പഴകിയ താരാട്ടില്‍
ഒന്നുകൂടി നിന്നെയൊന്നുറക്കാന്‍... ...