2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

തിരികെ ഞാന്‍ വരും


ഗിരിസാനുക്കളില്‍ എപ്പോഴോ ഞാന്‍ 
ഉയിര്‍ക്കൊണ്ട് യാത്ര തുടങ്ങിയിരുന്നു 

വഴികൊളൊക്കെയും നനച്ചു _
കുളിര്‍പ്പിച്ചു തുടര്‍ന്ന യാത്ര.

ദാഹിച്ച ചുണ്ടുകളെ
മനസ്സുകളെ..
വേരുകളെ..
നിറച്ചു കടന്നു പോന്നു.

ഉയിരുകള്‍ തുടിച്ചു നീന്തിയ
പുളകങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല ,
എന്‍ കല്ലോലങ്ങളില്‍ .

മണ്ണിന്‍റെ ഉടലാകെ
പുളകം വിതറിയും
സ്വച്ഛന്ദമായിരുന്നു എന്‍ ദേശാടനം .

ഇന്ന്

എപ്പോഴോ എവിടെയോ
മാര്‍ഗ്ഗമധ്യത്തില്‍ എന്‍റെ കൈവഴികള്‍
നേര്‍ത്ത്.. നേര്‍ത്ത്
നൂലിഴകലായി മണ്ണിന്‍റെ ഉഷരതകളില്‍
വിലയിക്കുമ്പോള്‍ ...
അണകെട്ടിയ സ്വോര്‍ഥതകളില്‍
ശ്വോസം നിലക്കുപോള്‍..... ............
ഒട്ടു കിതച്ചെന്‍ കൈവഴി യാത്രവേളകളില്‍
സ്നിഗ്ദ്ധമാമെന്‍ ഗാത്രം _
അവന്റെ ഉചിഷ്ട്ടത്താല്‍ നിറയുമ്പോഴും
അവസാനം വരേയ്ക്കും
എന്‍റെ നീര്‍ നിഴല്‍ മുത്തുകള്‍
നിന്‍റെ ചുണ്ടിലെ
ദാഹനീരായിടും .

ഓര്‍ക്കുക
ഒരിക്കല്‍
നിന്‍ വിസ്മൃതിയില്‍ നിന്നും
വന്‍ തിരമാലയായി
തിരികെ വന്നു നിന്നെയും ഞാന്‍ മൂടും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ