2011 ജൂൺ 6, തിങ്കളാഴ്‌ച

കരളുരുക്കി ഞാന്‍ കവിതയെഴുതി

കരളുരുക്കി ഞാന്‍ കവിതയാക്കി 
ഹൃദയ പൂത്താലത്തില്‍ അത് പ്രിയമുള്ളവര്‍ക്ക് 
വിളമ്പി.
അതില്‍ നദിയുടെ അവസാന ഞരക്കവും 
കാടിന്റെ തേങ്ങലും ഞാനറിയാതെ ഇഴപാകി.
തിരസ്ക്രിതന്റെ വനരോദനവും ഉണ്ടായിരുന്നു.
ആഴ്ചപ്പതിപ്പുകള്‍ക്ക് അയച്ചുകൊണ്ടിരുന്നു 
സ്റ്റാമ്പ്‌ ഒട്ടിച്ചതിനാല്‍  ചവറ്റുകൊട്ടയില്‍ ഇടാതെ അയച്ചു തന്നു 
ഹാവൂ ..ചവറു സാധനമല്ല എന്ന അന്ഗീകാരമെങ്കിലും കിട്ടിയല്ലോ 
  പിന്നെയും കുറെ കരളുരുക്കി കവിതയാക്കി 
തിരിച്ചുവന്ന കവിതകള്‍ കുന്നുകൂടി. ഒരിക്കല്‍ അമ്മ കഞ്ഞിവെക്കാന്‍ അവയെടുത്ത് അഗ്നിയാക്കി 
കഞ്ഞി വേവിച്ചു തന്നു. അന്നാദ്യമായ് എന്‍റെ സൃഷ്ടികളെ ഒരാള്‍ അഭിനന്ദിച്ചു ..
അമ്മ," നന്നായി മോനെ നനഞ്ഞ വിറകു കണ്ടു വിഷമിചിരിക്കയായിരുന്നു "
നന്ദിയമ്മേ നന്ദി.
 ബാക്കിയുള്ള കരളും ഉരുകി
പിന്നെ എനിക്ക് കിട്ടി ബ്ലോഗുലകം   
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു 
എഴുതി, ആരുടേയും കനിവ് തേടാതെ 
കരളുരുക്കി കവിതകള്‍ എഴുതികൂട്ടി, പബ്ലിഷ് ചെയ്തു കൂട്ടി,
ചോതിക്കാനും പറയാനും ആരുമില്ലല്ലോ. 
ഫോളോവേര്സിനായി കാത്തിരുന്നു 
മഴ കാക്കും വേഴാമ്പലിനെ പോലേ. ആരും ആ വഴിക്കൊന്നും വന്നില്ല 
കമന്റു കള്‍ക്കായി കണ്ണില്‍ ഓയില്‍ ഒഴിച്ച് കാത്തിരുന്നു.
കാത്തിരുന്നു കാത്തിരുന്നു കൈയുംകവിതയും മുരടിച്ചു 
അങ്ങിനെയിരിക്കെ എന്‍റെ സൃഷ്ടിക്കു താഴെ ലൈക്‌ കള്‍ 
കാണാന്‍ തുടങ്ങി മനസ്സില്‍ ചില ലഡ്ഡു പൊട്ടന്‍ തുടങ്ങി ഒരിക്കല്‍  
കാത്തിരുന്ന നിമിഷം വന്നു ചേര്‍ന്ന്,അതെ ആ കമന്റു ഇങ്ങനെ
"പോന്നു ചേട്ടാ വേറെ പണിയൊന്നുമില്ലേ ?
ഒന്നുമില്ലനകില്‍ ഒരു തൂമ്പയെടുത്ത് രണ്ടു വാഴ നാട്ടൂടെ .."
മനസ്സില്‍ പൊട്ടിയത് പിന്നെയൊരു ......................   

1 അഭിപ്രായം: