2014 ഡിസംബർ 28, ഞായറാഴ്‌ച

നിലക്കാത്ത ഉടലനക്കങ്ങൾ


വേലിയേറ്റം അരികുകൾ ഈറനാക്കിയ
നദിയുടെ നിശ്വാസങ്ങളിൽ നിന്ന്
വേനൽകിനാവുകൾ പടിയിറങ്ങിയ 
ആ വസന്ത കാലത്ത്
നോട്ടങ്ങളുടെ തിരശ്ശീല വിളക്കുകൾ
ഓരോന്നും അണച്ചു പിടിച്ച്
അവൻ....
അവളിൽ നനഞ്ഞലിയാൻ എത്തുമായിരുന്നു
ഉണ്മയുടെ ചെരാതുകൾ മിഴി പൂട്ടിയ
നിമിഷങ്ങളിൽ
അവൾ, ഉള്ളിലെ നിലാവ്
അവന്റെ നിശ്വാസ കാറ്റിൽ
കെടാതെ കാത്തു പിടിച്ചു.
ഉടലനക്കങ്ങൾ ഉരുൾ പൊട്ടലായി
ഇന്നലെകളെ വിസ്മ്രുതമാക്കിയ
ദിനാർദ്ധങ്ങളിൽ
പാതിയടച്ച അവളുടെ മിഴികളിൽ
ലജ്ജ,.. നനഞ്ഞൊട്ടി ചേർന്നു...
പകലിന്റെ നിഴലുകൾ അരിചെത്തിയ
അന്ന്-രാവുകളുടെ നിറവുകളിൽ
അവനുപേക്ഷിച്ചു പോയ
നിശ്വാസങ്ങളെ .....
ഗന്ധങ്ങളെ ......
അവൾ ഉടലൊഴിക്കാതെ
തന്നോട് ചേർത്ത് വച്ചു. 

ആ കുഞ്ഞി നക്ഷത്രം ..


നിലാവും കാറ്റും കടക്കാത്ത
അഗാശ താഴ്വരയിലെ
ഇരുട്ട് കൂട് കൂട്ടിയ ഒരു കോണിലായിരുന്നു 
വെളുത്ത ഒരു മേഘം
ആ കുഞ്ഞു നക്ഷത്രത്തെ പെറ്റിട്ടത് ...
സൂര്യനെ ഭയന്നും ...
കാറ്റിന്റെ തണുത്ത സൂചിമുനകളെ പേടിച്ചും
അമ്മ മാറിൽ മുഖം പൂഴ്ത്തി ..പറ്റിചേർന്നു..
അവൻ ...കുഞ്ഞു നക്ഷത്രം -
നൊമ്പര ചൂളയിൽ നീറി പുകഞ്ഞു .
തൊണ്ട കീറി തുന്നികെട്ടിയ
തിളങ്ങുന്ന രണ്ടു കണ്ണുകളിൽ മാത്രം
ജീവനുണ്ടെന്നു തോന്നുന്ന
നക്ഷത്ര കുഞ്ഞിനെ പേരിട്ടു വിളിക്കാനും
ചോറ് വാരികൊടുക്കാനും
അമ്മ മേഘം ...
പ്രാർഥനകൾ കൂട്ടി വച്ചു...കാത്തു വച്ചു
നക്ഷത്രങ്ങളൊന്നാകെ
മണ്ണിലേക്ക് വിരുന്നു പോകുന്ന
ആ ക്രിസ്തുമസ് രാത്രിയിൽ
കുഞ്ഞു നക്ഷത്രം ..
അർബുദം കാർന്നു തിന്നുന്ന ചങ്കിന്റെ
നീറ്റലിൽ ഇരു കൈകളും നീട്ടി
അമ്മേ.. അമ്മേ എന്ന് മാത്രം കരഞ്ഞു ....
ചുവന്ന കൂടിനുള്ളിൽ വെളുത്ത പഞ്ഞികെട്ടുപോലെ
ക്രിസ്തുമസ് അപ്പൂപ്പൻ....
ചിമ്മിനി കുഴൽ ഊർന്നിറങ്ങി..
കൈയ്യിൽ കേക്കും സമ്മാനങ്ങളുമായി
നക്ഷത്ര കുഞ്ഞിന്റെ ചാരെ തൊട്ടിരുന്നു
നിശ്ചേതനം നക്ഷത്ര കണ്ണുകൾ ..
ശോഭയറ്റു ചലനമറ്റു ....കുഞ്ഞി നക്ഷത്രം ...
ചിമ്മിനികുഴൽ താണ്ടി വന്ന
ഒരു കുഞ്ഞിനക്ഷത്ര വെളിച്ചം സാന്തായെ തൊട്ടു ..
സാന്താ , ദൂരെ ആഗാശ ചെരുവിലേക്ക്‌ ഉറ്റു നോക്കി ..
അപ്പോൾ അതാ ...
തൊണ്ട കീറി തുന്നി കെട്ടാത്ത ...
പൂക്കൾ വിതറും ചിരി പൊഴിച്ച് ആ കുഞ്ഞി നക്ഷത്രം ..
അങ്ങ് ദൂൂരെ കർത്താവിന്റെ കൈയ്യിൽ ..
നെഞ്ചോടു പറ്റിചേർന്നിരിക്കുന്നു..
തിളങ്ങുന്ന ....ആ കുഞ്ഞി നക്ഷത്രം .. 

വിരഹത്തിന്റെ ഇൻസ്റ്റലെഷൻ.

വിരഹത്തിന്റെ ഇൻസ്റ്റലെഷൻ...
**************************************
മേഖമൌന മുടച്ചു
വ്യഥിതമായ എൻ നെഞ്ചിലെ കനലുകളിൽ
പെയ്തൊഴിയാൻ ....
മഴയെ ....
നീ വരുമെന്നോർത്തു ..
വെറുതെ .....
കാത്തിരിക്കാറുണ്ട് .
ഇനിയും വാടാത്തൊരു പനിനീർപ്പൂവ്
ഇതളുകളിൽ നിൻ നീൾവിരൽ തൊട്ടടരുവാൻ
ഹൃത്തടത്തിൽ ....
മഴയെ ......
ഞാൻ ചേർത്തു വച്ചിട്ടുണ്ട്.
ആർത്തലച്ചു പെയ്ത പ്രണയകാലം...
പ്രളയകാലം ....
മഴയെ ....
കുത്തൊഴുക്കിൽ കൊണ്ട് പോയില്ലേ
നീ എന്നെ ....?
ഇന്നെന്നിലാളിപ്പടരും വിരഹമാം
അഗ്നി തൻ കനൽ മാത്രം
അന്നെന്തിനു നീ ...
മഴയെ .....
എന്നിലിട്ടെച്ചു പോയി..?
മൗനമഞ്ഞിലുറഞ്ഞു പോയൊരെൻ
വീണതൻ തന്ത്രികളിൽ
മഴയെ .....
നിൻ വിരൽ തൊടും സംഗീതം
നിറയുന്നു കനവുകളിൽ ..
നിറങ്ങൾ വറ്റിയ എൻ തൂവുലുകളിൽ
മഴയെ ...
നീ പടരുന്ന മഴവിലല്
നനയുന്നു ...കനവുകളിൽ .
കാറൊഴിഞ്ഞ മേഖ മൌനമായ്
ശിലയിൽ ഉറഞ്ഞു പോയൊരു 
ഈറൻ കിനാവുപോൽ 
വേനലുച്ചകളിൽ കരിഞ്ഞുവീണ 
വേരിന്റെ നെടുവീർപ്പു പോൽ
നീ നിന്നിലടരുന്നതെന്തേ എന്റെ കവിതേ...
മഞ്ഞിൻ കുളിരുപോലെ
നിൻ കൈത്തലം നെറ്റിയിൽതൊടുന്നത്
പനിച്ചു വിറയ്ക്കുന്ന രാത്രിയിൽ
അറിയാതെ ഞാനറിഞ്ഞു
കനവെന്നറിയാൻ വൈകും വരെ
നീ എന്നരികിൽ തന്നെയിരുന്നതുമറിഞ്ഞു ....
വെറുതെയെങ്കിലും .....
നിലാവേ,
സ്വപ്നത്തിൻ കോവണിപ്പടിയിറങ്ങി
ആരും കാണാതെ കരയുന്ന രാത്രിയിൽ
നീ വരിക .....
കൈത്തലം നെറ്റിയിൽ വച്ച് നല്ല പനിയുണ്ടെന്ന്
സന്ദേഹം കൊള്ളുക ....

പാതി മുറിഞ്ഞ


പാതി മുറിഞ്ഞൊരു കനവിൻ
മുള്ള് കൊണ്ട് മുറിഞ്ഞു ...
പല്ലവിയിൽ മറന്ന
പാട്ടിൻ മഴ കൊണ്ട് പനിച്ചു....
നീ അടർന്നു പോയ കരൾ
എന്നോട് മുറിഞ്ഞു ചീന്തി ......
പാതി വിടർന്ന പനിനീർപൂവ്
ഇതളുകളായ് ചിതറിയ ഈ വഴിയിൽ...
ഇനിയൊരു വസന്തം വരാതെ നോക്കാം
മഴ മുകിലുകൾ വഴി മറന്ന ഈ വനിയിൽ
വ്യർഥം..
നിറം കെട്ടൊരു മഴവില്ലായ്‌ അണഞ്ഞു തീരാം..........

മഴയെന്നു മഴയെന്നു


ഈ മണ്ണിന്റെ ശൂന്യതകളിലേക്ക് ..
മഴയെ
നിനക്ക് പെയ്യാതിരിക്കാനാവില്ല .....
ഔഷരമായ നിനവുകളിലേക്ക്
മൌനത്തിന്റെ തുള്ളികളായെങ്കിലും
ചിതറി വീഴാതിരിക്കാന്‍
മഴയെ ..
ഇനിയും നിനക്കാവില്ല
അഴലിന്റെ മേഘമൌനക്കൂട്ടില്‍
കരളുരുകി വീഴുന്ന നിഴല്‍ ബിംബങ്ങളില്‍
നിനക്കിനിയും വായിച്ചെടുക്കാന്‍
കഴിയാത്ത
ഒരു വര്‍ഷ സ്വപ്നമുണ്ട് ...
മഴയെന്നു മഴയെന്നു ...
മാത്രം മിടിക്കുന്ന ............