2011 ജൂലൈ 14, വ്യാഴാഴ്‌ച

പെണ്ണാരെന്നറിയുക

കഥകേട്ടുഅച്ഛന്റെ നെഞ്ചില്‍ കിടന്നു 
കൊണ്ടെന്നു മെന്‍അമ്മ പ്പുതപ്പില്ലുറങ്ങി ഞാന്‍.

മാമന്റെ പുന്നാര പേരകിടാത്തിയായ് 
ചേട്ടനോ ഓമന കുഞ്ഞനുജത്തിയായ്  

പാറി പറന്നൊരു പൂമ്പാറ്റയായ്പിന്നെ 
തൊടിയിലെ പൂക്കള്‍ക്കോരോമനതോഴിയും  

അയല്‍ക്കാര്‍ക്ക് ഓമന കുസൃതിക്കുരുന്നായി 
ചന്തത്തില്‍ ചിറകുകള്‍ വീശി വിരിച്ചു ഞാന്‍ 
ആവോളം വാനില്‍ പറന്നിരുന്നു 

ഞാനെന്ന ബാല്യം  കുമാരിയായ് 
യുവതിയായ് അമ്മയും അമ്മൂമ്മയായി വളര്‍ന്നു.

തലമുറ തലമുറയെത്ര കടന്നു പൊയ് 
എന്നീകലികാല  നേരത്തെനിക്കിന്നു 
കൂടെ പറന്നിടാന്‍ പൂമ്പാറ്റയില്ല.

കൂടെ കളിക്കുവാന്‍ കോണ്‍ക്രീറ്റ് തൊടിയിലോ 
പൂവില്ല പുല്ലില്ല കൂട്ടുകാരുമേ കൂടെയില്ല.

തുമ്പയും തുളസിയും ചുറ്റില്‍  
നിറക്കുന്ന പരിമളം നിനവില്‍ മറന്നുതുടങ്ങിയ 
തെന്നല്‍ മാത്രം എന്‍റെ കൂട്ട്കാരി.

കണ്ണ് തുറന്നെപ്പോള്‍  നോക്കിയെന്നാകിലും 
അമ്മയും അച്ഛനും ചാറ്റിങ്ങിലും.
  
പാടി യുറക്കുവാന്‍ അമ്മ വരുന്നില്ല കഥ പറഞ്ഞീടുവാന്‍ 
നേരമില്ലച്ചനും കൂടെ കളിക്കാന്‍ ചേട്ടനോ കൂട്ടില്ല .

ഒരോരോലോകത്തു ഉണര്‍ന്നുമുറങ്ങിയും 
കാലം കഴിക്കുന്ന യന്തിരന്മാര്‍.

കണ്ണീരു വില്‍ക്കുന്ന സീരിയല്‍ ചന്തകള്‍   
ക്യാപ്സൂള്‍  പരുവത്തില്‍ അനുഭവം തന്നപ്പോള്‍ 
ബാല്യത്തിലേ ഞാന്‍ യുവതിയായി.

ചുറ്റും അറയ്ക്കുന്ന നോട്ടം എറിയുന്നോര്‍ 
ആരെന്നറിവില്‍  ഞാന്‍ ഞെട്ടിടുന്നു.

ബന്ധവും സ്വന്തവും കാമത്തിനന്ന്യമാം
അന്ധകാരം പരന്നോരീയുലകം

കാമം മണക്കുമീ കാലമെനിക്കിന്നു
നരകത്തിനേക്കാള്‍  ദുരിത പൂര്‍ണം.

പെണ്ണായ് പിറന്നവളിന്നീ ധരണിയില്‍  
പെണ്ണല്ല വെറുമോരോമേനി മാത്രം.

കാമ വെറിപൂണ്ടു പിച്ചിപോളിക്കുവാന്‍
മാത്രമായ് തീര്‍ന്നൊരു മാംസപിണ്ഡം.
  
അമ്മയെ പെങ്ങളെ കുഞ്ഞനുജത്തിയെ 
നോക്കിടുന്നു ചിലര്‍ കാമാന്ധരായ്.

ആറല്ല  ആറുമാസം പോല്‍
തികയാത്ത കുഞ്ഞിനെപോലും വിടാത്തവരുണ്ടല്ലോ 
മൃഗരെന്നു പോലും പറയുക വയ്യല്ലോ 
ജന്തുക്കളെത്രയോ ഉന്നതരിവരെക്കാള്‍.

ഭൂമിയില്‍ ജീവന്റെ പരമാണു പൊടിയുന്ന 
ദേഹമീ പെണ്ണിന്റെ മേനിയെന്നറിയുക

സ്രിഷ്ടിയായ് സ്ഥിതിയായ് സംഹാരമായിടും 
ഉഗ്രമാം ഊര്‍ജ്ജമീ പെണ്ണിലുണ്ടറിയുക.           
  
    



  

2011 ജൂലൈ 3, ഞായറാഴ്‌ച

ഒരേ തൂവല്‍ പക്ഷികള്‍ നാം

സാംജി.പി.എസ്ചെട്ടിക്കാട്         
                     ഒരേ തൂവല്‍ പക്ഷികള്‍ നാം 

ആര് നീ,എന്‍ കനവിന്‍ കതിരുകള്‍

വിളയും പാടങ്ങളില്‍ മുന്‍പ് കണ്ടില്ലിതുവരെ.

ആര് നീ കരളില്‍ മധു  നിറക്കും വണ്ടായ്

എന്‍ നിനവുകളില്‍ വന്നു നിറവതു .

ആര് നീ, വിജനമാം എന്‍ മനസ്സിന്‍ നിഗൂഡതകളില്‍

ഒരു നിലാ വെട്ടമായ് വന്നുനില്പ്പതു .

അറിയുന്നു ഞാനെന്‍ ഹൃദയ സ്പന്ദനങ്ങളില്‍

നിന്‍ നെഞ്ചിന്‍ താള മലിയും നാദം .

നിന്‍ സ്വരമഴയില്‍ കുതിര്‍ന്നെന്‍

നിമിഷ ബിന്ദുക്കള്‍ സുവര്‍ണമാകുന്നതറിവൂ ഞാന്‍.

മനതാരില്‍ കവിതയായ് നിറഞ്ഞും

എന്‍ സര്‍ഗ്ഗ ഭാവനയില്‍ മഴവില്ലായ്‌ നിറഞ്ഞും

എന്നിലെ ഞാനായ് നീ അലിയവെ

അറിയുന്നുഞാന്‍,തിരയുകയായിരുന്നു

നിന്നെ ജന്മ ജനമാന്തരങ്ങലായെന്നു.

എന്‍ നിശ്വാസ തന്മാത്രകള്‍ പിടയുന്നെന്നില്‍

നിന്‍ സാമിപ്യമില്ലാനിമിഷങ്ങളില്‍ .

അവ നിര്‍ഗമിക്കും നിമിഷങ്ങളില്‍, പൊട്ടുന്നു

ഹൃദയകോശങ്ങള്‍, അറിയാ പൊരുളുകളാല്‍.

ഒരേ തൂവല്‍ പക്ഷികള്‍ നാം

കിടപ്പൂ നീളെ വാനം,അതിരുകലില്ലാതെ  നമുക്ക് മുന്നില്‍.

പറിന്നിടാം ചിറകിലെ ജീവന്‍ നിലക്കും വരേയ്ക്കും.

വരിക തോഴീ, വൈകിടാതെ

വിളഞ്ഞു നില്പൂ പാടങ്ങള്‍ നീളെ നമുക്കായ്‌ .

നിന്‍ കൊലുസ്സിന്‍ മണി നാദമായ് അലിയാന്‍

നിന്‍ ചിരിതന്‍ കുളിനീരില്‍ നനഞ്ഞിടാന്‍,

നിന്‍ സ്നേഹധാരയില്‍ സ്വൊയം മറക്കാന്‍

പിറന്നിടുമിനിയും ഞാനീ ധരണിയില്‍.

പിറന്നിടും ഞാനിനിയും ഒരു കൊലുസായ്.

നിന്‍ പാദത്തിലലിഞ്ഞു മയങ്ങാന്‍

കാറ്റായ് നിന്നെതഴുകന്‍, ശ്വാസമായ് നിന്നില്‍ നിറയാന്‍,

പിറന്നിടുമിനിയു

ഞാനീ തീരത്തൊരു കണികയായെങ്കിലും.