2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

ജോഷി കുമാരൻറെ സംസാരിക്കുന്ന ശിൽപ്പം..

"Empowering women" ജോഷി കുമാരൻറെ സംസാരിക്കുന്ന ശിൽപ്പം..



"Empowering women" ജോഷി കുമാരൻറെ സംസാരിക്കുന്ന ശിൽപ്പം..

22 May 2013 at 05:48
പോരാട്ടത്തിന്റെ ചരിത്രത്തിനു മനുഷ്യാസംസ്കാരത്തോളം പഴക്കമുണ്ടായിരിക്കണം..അതൊരു പിടച്ചിലാണ്...ജീവനുവേണ്ടിയുള്ള പിടച്ചിൽ.. ശ്വോസിക്കാൻ പ്രാണവായു കിട്ടാതാകുമ്പോൾ ...മാരക മുറിവുകളാൽ പ്രാണൻ വിട്ടകലുന്നു എന്നാകുമ്പോൾ ഒരു പിടച്ചിലുണ്ട്.. കുടിക്കാൻ വെള്ളം കിട്ടാതാകുമ്പോൾ ...അന്നം മുട്ടുമ്പോൾ ...ഒക്കെ നമ്മൾ ഇത് പോലെ പിടയും ...അതിനെയാണ് സമരമെന്നു വിളിക്കുന്നത്‌........ ,ഇന്ന് ഒരു ജനാധിപത്യരാഷ്ട്രത്തിൽ സമരങ്ങൾക്ക് വിലയില്ലാതായിപ്പോയത് കക്ഷിരാഷ്ട്രീയക്കാർ സമരത്തെ വ്യഭിചരിച്ചത് കൊണ്ടാണ് ....താലൂക്കൊഫീസുകൽക്കു മുന്നിൽ ധർണ്ണ ..പോസ്റ്റൊഫീസിനുമുന്നിൽ ധർണ ....ബസുകൾ,ട്രെയിനുകൾ തടഞ്ഞിട്ടു സമരം..റോഡുകൾ ഉപരോധിച്ചിട്ടു സമരം ...കുഞ്ഞുങ്ങളുടെ പഠിപ്പ് മുടക്കി സമരം ...രോഗികളെ പോലും വഴിയിൽ തടഞ്ഞിട്ടു ഹർത്താലെന്നു പേരിട്ട ഭ്രാന്ത്..അങ്ങിനെ പോകുന്നു ഈ സമരാഭാസങ്ങൾ ...ഇവിടെ ഈ സമരങ്ങൾ ഫലത്തിൽ സാധാരണക്കാരായ ജനങ്ങള്ക്കെതിരെയല്ലേ നടക്കുന്നത് ...?പറഞ്ഞു വന്നത് നാളുകൾക്കു മുൻപ് കേരളം കണ്ട ഒരു യഥാർത്ഥ സമരത്തെ കുറിച്ചാണ് ... അതൊരു പിടച്ചിലായിരുന്നു ...ജീവിക്കാൻ വേണ്ടിയുള്ള പിടച്ചിൽ ... ഈ ഭൂമിയിൽ ജീവിക്കാനായി മാത്രം സമരം ചെയ്ത മനുഷ്യരുടെ കഥയാണത് ..കോതമംഗലം മാർ ബസേലിയസ് ഹോസ്പിറ്റലിലെ നേര്സുമാർ, തൊഴിലാളികളുടെ അടിസ്ഥാന പരമായ ആവശ്യങ്ങളായ മിനിമംവേതനം നടപ്പിലാക്കുക ,എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തുക എന്നീ ആവശ്യങ്ങൾക്കായി ഒരു മുഖ്യധാരാ രാഷ്ട്രീയ സന്ഖടനകളുടെയും സഹായമില്ലാതെ , നടത്തിയ സമരത്തിന്റെ ഒരു ഖട്ടത്തിൽ ,നൂറ്റി പതിനാലാമത്തെ ദിവസവും മാനേജ്മെന്റിൽ നിന്നും ,തൊഴിൽ വകുപ്പിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ അവഗനണനയിൽ മനം മടുത്ത നെഴ്സുമാരിൽ മൂന്ന് പെണ്‍കുട്ടികൾ ആത്മഹത്യ സമരവുമായി ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിലയുറപ്പിക്കുകയുണ്ടായി..ജീവിക്കാൻ വേണ്ടിയുള്ള മനുഷ്യന്റെ പിടച്ചിലായിരുന്നു ഈ യഥാര്ഥ സമരമെന്നു, ഉള്ളിൽ തട്ടിയറിഞ്ഞ നാൾ മുതൽ ജോഷി കുമാരൻ എന്ന ആ കലാകാരന്റെ മനസ്സിൽ ഒരു ശിൽപ്പം വാര്ന്നു വീണിരുന്നു ..പതിനഞ്ചു അടി വലുപ്പത്തിൽ പേപ്പർ പൾപ്പും,ചാക്കും, തടി കഷ്ണങ്ങളും,കെട്ട് കമ്പി ,തെർമോകോൾ..മുതലായ പാഴ് വസ്തുക്കൾ മാത്രം മാധ്യമമായു പയോഗിച്ചാണ് മനോഹരമായ ഈ ശില്പ്പം ഒരു സഹായിയുമൊത്തു പതിനാറു മണിക്കൂറുകൊണ്ടു ജോഷി തീർത്തത്.. Empowering women എന്നു നാമകരണം ചെയ്ത ഈ ശില്പ്പം അബുദാബി കേരളാ സോഷ്യൽ സെന്റെറിൽ മെയ്‌ 16 നു "യുവകലാസന്ധ്യ" ദിനത്തിൽ ബിജിമോൾ MLA അനാശ്ചാദനം ചെയ്തു പ്രദർശിപ്പിക്കുകയുണ്ടായി ..ചില നിശ്ചലദൃശ്യങ്ങൾ കാഴ്ചകളുടെ തലങ്ങളും പിന്നിട്ടു സംവാദങ്ങളുടെ,സങ്കീർണ്ണമായ സംവേതനങ്ങളിലേക്ക് നമ്മെ ക്ഷെണിക്കും.ജോഷിയുടെ ഈ സൃഷ്ട്ടി അത്തരത്തിലുള്ളതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ